കെപിസിസി കോഴിക്കോട് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ചിന്തൻ ശിബിരമാണ് കേരളത്തിന്റെ ഇന്നത്തെ സംസാരവിഷയം. 2024 ൽ വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പാണ് മുന്നിലെ ഏക തിരഞ്ഞെടുപ്പെന്നിരിക്കെ, യു ഡി എഫിനെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ രാഷ്ട്രീയമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതു സംബന്ധിച്ച വാക്പോരിൽ ഏർപ്പെട്ടു കഴിഞ്ഞു. അങ്ങനെയെങ്കിൽ എന്താണ് മുന്നണി വിപുലീകരണം എന്നതുകൊണ്ടു കോൺഗ്രസ് ഉദ്ദേശിക്കുന്നത്? ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു..