ശൃംഗി കിഴക്കോട്ട് തിരിഞ്ഞ് കത്തുന്ന സൂര്യനെ നോക്കി. പിന്നെ നിലത്തുനിന്നും ഒരു പിടി മണ്ണു വാരി വലതുകയ്യില്‍ അടച്ചു പിടിച്ചു കണ്ണുകള്‍ ഇറുകയടച്ചു സൂര്യഭഗവാനെ സാക്ഷി നിര്‍ത്തി മൂന്ന് തവണ ആവര്‍ത്തിച്ച് ശപിച്ചു. 'എന്റെ അച്ഛനെ അപമാനിച്ച മഹാപാപി ഇന്നേക്ക് ഏഴുനാള്‍ക്കകം തക്ഷകന്റെ കടിയേറ്റ് മരിക്കട്ടെ'
അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം അഞ്ച്