പെട്ടെന്ന് തേര് നയിച്ചിരുന്ന സംവര്‍ത്തകന്‍ ഒന്ന് മുരണ്ടു. അയാളുടെ അലര്‍ച്ച കേട്ട് ഗുരു നടുങ്ങി. പ്രാര്‍ത്ഥന മുറിഞ്ഞതിന്റെ ഈര്‍ഷ്യയോടെ ഉത്തര കണ്ണ് തുറന്നു.സംവര്‍ത്തകന്‍ നിയന്ത്രണ ചരടില്‍ നിന്ന് പിടിവിട്ട് പിന്നാക്കം മലച്ചുവീഴുന്നത് കണ്ട് ഗുരു സ്തംഭിച്ചിരുന്നു. 'ഭഗവാനേ....അപശകുനങ്ങള്‍ വിടാതെ പിന്‍തുടരുകയാണല്ലോ?' അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം ആറ്