മുറിയില്‍ മാദ്രിയും പരീക്ഷിത്തും തനിച്ചായി. ഇമയനക്കാതെ പുരികക്കൊടി ചലിക്കാതെ ശ്വാസനിശ്വാസങ്ങളുടെ പോലും താളക്രമങ്ങളില്ലാതെയുളള ആ നിശ്ചലാവസ്ഥ മാദ്രിയെ ഭയപ്പെടുത്തി. ഭഗവത് സാമീപ്യത്തിന്റെ പാരമ്യതയില്‍ അദ്ദേഹം ഇഹലോകം വെടിഞ്ഞുവോ എന്ന് പോലും അവള്‍ ഭയന്നു.
അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം എട്ട്