അവിചാരിതമായി കൈവന്ന സൗഭാഗ്യത്തിന്റെ ആഹ്‌ളാദത്തിരകളില്‍ മതിമറക്കേണ്ട നിമിഷങ്ങളില്‍ പരീക്ഷിത്ത് പകച്ചു നിന്നു. അയാള്‍ക്ക് അത് ആശങ്കകളുടെ ദിനമായിരുന്നു. സിംഹാസനം വച്ചൊഴിഞ്ഞ് യുധിഷ്ഠിരന്‍ മരവുരി ധരിച്ച് പുറപ്പെടാനൊരുങ്ങുമ്പോള്‍ അതുവരെ അനായാസതയുടെ ലാഘവത്വം മുഖമുദ്രയായി കൊണ്ടു നടന്ന ആത്മാവ് ഒന്നുലയുന്നത് പരീക്ഷിത്ത് അറിഞ്ഞു. അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം ഒന്ന്