2015ലെ ക്രിസ്മസിന് 2 നാൾ മുൻപ് യുക്രെയ്നിൽ 2.2 ലക്ഷം വീടുകളിൽ 6 മണിക്കൂര്‍ വൈദ്യുതി നിലച്ചു. റഷ്യ നടത്തിയ സൈബര്‍ ആക്രമണമായിരുന്നു പിന്നില്‍. ഇത്തവണ യുദ്ധം വന്നപ്പോഴും യുക്രെയ്ന്റെ മുന്‍ഗണന വൈദ്യുതി മേലയിലേതുള്‍പ്പെടെയുള്ള നിര്‍ണായക സ്ഥാപങ്ങളുടെ സുരക്ഷയാണ്.
ഏറ്റവുമൊടുവില്‍ ചൈന ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ സൈബര്‍ അറ്റാക്കിന് ശ്രമിച്ചുവെന്ന റെക്കോഡഡ് ഫ്യൂച്ചര്‍ റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസം. പവർഗ്രിഡുകളെ അക്രമിക്കുന്ന യുദ്ധരീതിയെക്കുറിച്ചു വിലയിരുത്തുകയാണ് മലയാള മനോരമ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിക്കു വര്‍ഗീസ് ജേക്കബ്.